I can't ever imagine more wonderful than sharing My life with You

വെള്ളിയാഴ്‌ച, മേയ് 29

അകം

അകം
നീ അനന്തമാകാശം
ഞാൻ ആഴക്കടൽ
നീ മഴക്കാറുകളാൽ
പെയ്തൊഴിയുന്നു.
ഞാൻ തിരത്തള്ളലാൽ
പിന്തുടരുന്നു.

ആകാശഗംഗകൾ
ഗോളാന്തര യാത്രകൾ
നിലാവ്
സ്വർഗദൂതികൾ
കിനാവിന്റെ ചിറകൊച്ചകൾ.

അഗ്നിപർവത സ്ഫോടനം
സുനാമിത്തിരകൾ
കയങ്ങൾ
വിഷപ്പാമ്പുകൾ
മഞ്ഞുമലകൾ.


കൃത്രിമോപഗ്രഹങ്ങളെ
അനാഥമാക്കി
പ്രകാശവർഷങ്ങളിലെത്തുന്ന
നീയും
ആഡംബരനൌകകളും
അന്തർവാഹിനികളും
കരൾ തുരക്കുന്ന
ഞാനും തമ്മിലെന്ത്.

പുറപ്പുടവയുടെ നീലിമ മാത്രം.!       
ഫിറോസ് തടിക്കാട്

                                                9446706338

ചൊവ്വാഴ്ച, മാർച്ച് 24

ആദ്യാക്ഷരങ്ങള്‍: പ്രകാശം പരത്തുന്ന സാജൻ

ആദ്യാക്ഷരങ്ങള്‍: പ്രകാശം പരത്തുന്ന സാജൻ: പ്രകാശം പരത്തുന്ന സാജൻ           ഫിറോസ് തടിക്കാട്,9446706338 പി രപ്പങ്കോട് മിഹിർസെൻ അക്വാട്ടിക്   കോംപ്ലക്സിലെ നീന്തൽ കുളത്തിൽ മൈക...

പ്രകാശം പരത്തുന്ന സാജൻ



പ്രകാശം പരത്തുന്ന സാജൻ
          ഫിറോസ് തടിക്കാട്,9446706338
പിരപ്പങ്കോട് മിഹിർസെൻ അക്വാട്ടിക്  കോംപ്ലക്സിലെ നീന്തൽ കുളത്തിൽ മൈക്കിൾ ഫെലിപ്സ് എത്തിയ പ്രതീതിയായിരുന്നു 35 മത് ദേശിയ ഗെയിംസ് ആസ്വദിക്കാനെത്തിയവരുടെ മനസ്സിൽ.
          നീന്തൽ കുളത്തിൽ മുങ്ങി നിവരുമ്പോൾ കൈ നിറയെ മെഡലുകളും ബുക്ക് നിറയെ റെക്കാഡുകളുമായി ഒരു മലയാളി പയ്യൻ , സെബാസ്റ്റ്യൻ സേവ്യറെ അനുസ്മരിപ്പിക്കുമാറ് ഇന്ത്യയുടെ മൈക്കിൾ ഫെലിപ്സ് സാജൻ പ്രകാശ് എന്ന 21 കാരൻ............
ഒൻപത് മെഡലുകൾ, അതിൽ 6 എണ്ണം സ്വർണ്ണം, അതിൽ 4 ഉം റെകോഡോടെ...



          കേരളം 35 മത് ദേശിയ ഗെയിംസിനു വേദിയാവുകയും സർവീസസിനു കനത്ത വെല്ലുവിളി നൽകിക്കൊണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തതിനു പിന്നിൽ സാജൻ പ്രകാശിന്റെ മെഡലുകളും ആ മെഡലുകൾ മറ്റു കായിക താരങ്ങളിൽ സൃഷ്ടിച്ച പ്രേരണകളുമുണ്ട്.
                   100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ ബട്ടർ ഫ്ലൈ ഇനങ്ങളിലും 400 മീറ്റർ , 800 മീറ്റർ ,1500 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണ്ണം നേടിയ സാജൻ അക്ഷരാർത്ഥത്തിൽ മിഹിർ സെൻ അക്വാട്ടിക് കോംപ്ലക്സിലെ ജലം കുടിച്ചു വറ്റിച്ച് സ്വർണ്ണ മെഡലുകൾ പെറുക്കിയെടുക്കുകയായിരുന്നു. നീന്തൽ കുളത്തിൽ നിന്നും 3 വെള്ളി മെഡലുകൾ കൂടി നീന്തിയെടുത്ത് ഈ ഗെയിംസിലെ മികച്ച പുരുഷ താരമായി സാജൻ മാറി.
          2013 ലെ ദെശിയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണവും 2 വെള്ളിയും നേടി സാജൻ വരവറിയിച്ചിരുന്നു. ദേശിയ ഗെയിംസിൽ 11 ഇനങ്ങളിൽ മത്സരിച്ച സാജന്റെ ഇഷ്ട ഇനം 1500 മീറ്റർ ഫ്രീസ്റ്റൈലാണ്. 15.55.28 മിനിറ്റിൽ ഗെയിംസ് റെകോഡോടെയാണ് ഈ ഇനത്തിൽ സ്വർണ്ണം നേടുന്നത്. ജൂലൈയിൽ റഷ്യയിലെ കസാനിൽ നടക്കുന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് ഈ ഇനത്തിൽ സാജൻ യോഗ്യത നേടി. 11 സ്വർണ്ണത്തോടെ മഹാരാഷ്ട്രയും 10 സ്വർണ്ണത്തോടെ മധ്യപ്രദേശും നീന്തൽ കുളം അടക്കി വാണിട്ടും സ്വർണ്ണം കൈയിൽ വാരിക്കൂട്ടിയത് കേരളത്തിന്റെ സാജൻ പ്രകാശായിരുന്നു.
          ഗ്ലാസ്ഗോ ഒളിമ്പിക്സിൽ 400 മീറ്റർ ഫ്രിസ്റ്റൈലിൽ പത്താമതായി മാത്രമാണ് സാജൻ ഫിനിഷ് ചെയ്തതെങ്കിലും 3:58:51 എന്നത് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച സമയമായിരുന്നു. 2016 റിയോ ഒളിമ്പിക്സിൽ  പങ്കെടുക്കുകയല്ല മെഡൽ നേടുക തന്നെയാണ് തന്റ്റെ ലക്ഷ്യമെന്ന് സാജൻ വെളിപ്പെടുത്തിയിരിക്കുന്നു.
          പി.ടി ഉഷയുടെ സഹതാരമായിരുന്ന ഷാന്റി മോളാണ് സാജന്റെ അമ്മയും കോച്ചും. തമിഴ്നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷനിലെ ജീവനക്കാരിയായ ഷാന്റി മോളുടെ ശമ്പളം മുഴുവൻ സാജന്റെ പരിശീലനത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. ബംഗുളുരുവിലെ സസനഗുഡി അക്വാട്ടിക് കോംപ്ലക്സിൽ പരിശീലനം നടത്തുന്ന സാജൻ റെയിൽ വേയുടെ താരമാണ്.

          ആറു ദിവസത്തെ ജോലിക്കു ശേഷം തന്നെ കാണാൻ ക്ഷീണമൊക്കെ മാറ്റി വച്ചു  ബംഗുളുരുവിലേയ്ക്കു തിരിക്കുന്ന..........
          ഇഷ്ട ഭക്ഷണം വച്ചു തരുന്ന..........
ഉപേക്ഷിച്ചു പോയ അച്ഛന്റെ വിടവറിയിക്കാത്ത......
ആശ്രയമില്ലാ‍ത്ത ബന്ധു ജനങ്ങളുടെ സ്നേഹം കൂടി വിളമ്പിത്തരുന്ന.........
ആഴ്ച്ച തോറും 800 കിലോമീറ്ററോളം യാത്ര ചെയ്ത് തന്നെ കെട്ടിപ്പിടിച്ചു യാത്ര തിരിക്കുന്ന.....
സാമ്പത്തിക പരാധീനതകൾക്കിടയിലും തനിക്കു പരിശീലനം മുടങ്ങാതിരിക്കാൻ ഭക്ഷണവും ഉറക്കവും മാറ്റിവച്ചു പാഞ്ഞു നടക്കുന്ന......


                   അമ്മയുടെ നാടിനു വേണ്ടി ഈ ഗ്രീൻഫീൽഡ് ഗെയിംസിൽ മത്സരിക്കാൻ സാജൻ തീരുമാനിച്ചതു നമ്മുടെ ഭാഗ്യം.

          സ്പോർട്സിനോടും മാതൃഭൂമിയോടും അമ്മയും മകനും കാട്ടുന്ന ആത്മസമർപ്പണത്തിന്റെ കഥ  ഷാന്റിയുടെ ജന്മനാടായ ഇടുക്കിയിലെ വാഴത്തോപ്പിൽ നിന്നും നെയ്‌വേലിയിലെ ലിഗ്നൈറ്റ് കോർപറേഷനിൽ നിന്നും ബംഗളുരുവിലെ സസനഗുഡി അക്വാട്ടിക് കോംപ്ലക്സിൽ നിന്നും കായിക ലോകം ആവേശത്തോടെ സ്വീകരിക്കുന്നു. മലയാളത്തിന്റെയും ഷാന്റി മോളുടെയും ഒളിമ്പിക് മെഡൽ മോഹം പൂവണിയാൻ നമുക്കു കാത്തിരിക്കാം.


ബുധനാഴ്‌ച, ജനുവരി 28

നായകന്മാർ കൊമ്പു കോർക്കുമ്പോൾ




നായകന്മാർ കൊമ്പു കോർക്കുമ്പോൾ
                                                                        Firozthadicadu.9446706338
കദിന ക്രിക്കറ്റ് റ്റി20 യുടെ വഴിക്ക് തിരിഞ്ഞതിന് ഐ പി എൽ നോളം പഴക്കമുണ്ട്. ഇപ്പോൾ ഇതാ ടെസ്റ്റ് ക്രിക്കറ്റും റ്റി20 യുടെ ആവേശത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു. ഇക്കഴിഞ്ഞ ഇന്ത്യ-ഓസ്റ്റ്രേലിയ ടെസ്റ്റ് പരമ്പര (ഗവാസ്കർ ബോർഡർ ട്രോഫി 2014-15) റ്റി20യുടെ ചാരുതയാർന്ന 4 ടെസ്റ്റുകളാണ് നടന്നത്. ടെസ്റ്റിനെ റ്റി20 യുടെ ആവേശത്തിലേയ്ക്കും ഫോട്ടോഫിനിഷിലേയ്ക്കും അടുപ്പിച്ചതാകട്ടെ ക്രിക്കറ്റിന്റെ പുതുതലമുറയിലെ രണ്ട് നായകന്മാരും. സ്റ്റീവൻ സ്മിത്ത് എന്ന 24 കാരനും വിരാറ്റ് കോലി എന്ന 26 കാരനും.

          ഈ പരമ്പര ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കും ആസ്ട്രേലിയക്കും ഒരു യുഗത്തിന്റെ അവസാനവും മറ്റൊരു യുഗത്തിന്റെ പിറവിയുമായിരുന്നു. ടെയ്ലറും സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും ഒരു പരിധിവരെ മൈക്കിൾ ക്ലാർക്കും അപരാജിതമായി സൂക്ഷിച്ചിരുന്ന ആസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റൻസിയിലേയ്ക്ക് സ്റ്റീവൻ സ്മിത്ത് ഓടിയടുക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിനു ശേഷം , പരിക്കുകളോട് മല്ലടിച്ച് മടുത്ത ക്ലാർക്ക് കളമൊഴിഞ്ഞതു വഴി അപ്രതീക്ഷിതമായി സ്മിത്ത് ടെസ്റ്റ് ക്യാപ്റ്റൻസിയിലെത്തുകയായിരുന്നു. ഇന്ത്യയെ രണ്ട് ലോകകപ്പുകളുടെ അവേശത്തിലെത്തിച്ച മഹേന്ദ്രസിങ് ധോണി എന്ന സമാനതകളില്ലാത്ത ക്രിക്കറ്റർ മൂന്നാം ടെസ്റ്റിനു ശേഷം വിട വാങിയപ്പോൾ റ്റി20യുടെ സ്വഭാവസവിശേഷതകളുള്ള വിരാട് കോലിക്ക് ഇന്ത്യൻ ക്യാപ്റ്റൻസിയിലേയ്ക്കുള്ള ദൂരം ശൂന്യമാകുകയായിരുന്നു.
          ഗവാസ്കർ ബോർഡർ ട്രോഫി യെ അടിസ്ഥാനപ്പെടുത്തി സ്മിത്ത് കോലി താരതമ്യം കാവ്യാത്മകമാണ്.
1.             ആദ്യ ടെസ്റ്റ് ഡിസംബർ 9-13, അഡ്ലെയ്ഡ്
ഫിലിപ് ഹ്യൂഗ്സിന്റെ രക്തസാക്ഷിത്വത്തെ ബഹുമാനിച്ച് ടീമിലെ 13 ആമനായി ഉൾപ്പെടുത്തിയാണ് ഓസ്ട്രേലിയൻ ടീം ക്ലാർക്കിന്റെ നേതൃത്വത്തിൽ എത്തിയത്.

ഓസ്ട്രേലിയ          517/7         290/5        സ്മിത്ത്       163(231)     52(03)
ഇന്ത്യ                 444/10       315/10        കോലി               115(184)      141(279)

          ഓസ്റ്ട്രേലിയ 48 റൺസിന് വിജയിച്ചു. സ്മിത്ത് ഒന്നാമിന്നിംഗ്സിലും കോലി രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടി.

2.           രണ്ടാം ടെസ്റ്റ് ഡിസംബർ 17-21, ബ്രിസ്ബേൻ
ധോണി ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തി.ക്ലാർക്കിന്റെ അഭാവത്തിൽ സ്മിത്ത് ക്യാപ്റ്റനാകുന്നു.

ഓസ്ട്രേലിയ          505/10       130/6         സ്മിത്ത്       133(303)    28(75)
ഇന്ത്യ                 408/10       224/10       കോലി               19(50)                1(14)

          ഓസ്റ്ട്രേലിയ  4 വിക്കറ്റിന് വിജയിച്ചു. സെഞ്ച്വറിയില്ലാത്ത കോലിയുടെ ആദ്യ ഇന്നിംഗ്സിനു വഴി വച്ചത് ഹസിൽവുഡിന്റെ എക്സ്ട്രാ ബൌൺസർ. പരമ്പരയിൽ ആദ്യമായി സ്മിത്ത് പുറത്താകുന്നു. അതും 133 റൺസോടെ മാത്രം.

3.           മൂന്നാം ടെസ്റ്റ് ഡിസംബർ 26-30, മെൽബൺ
പരമ്പര നേടാൻ ആസ്ട്രേലിയയും സമനിലയിലാക്കാൻ ഇന്ത്യയും ഒരുങ്ങുന്നു.

ഓസ്ട്രേലിയ          530/10       318/9 സ്മിത്ത്       192(303)    14(48)       
ഇന്ത്യ                 465/10       174/6 കോലി               169(270)    54(99)

          മത്സരം സമനിലയിലവസാനിച്ചു. കൊമ്പുകോർത്ത് കോലിയും സ്മിത്തും നേർക്കു നേർ. വാലറ്റക്കാരെ കൂട്ടി സ്മിത്ത് നേടിയത് 192 റൺസ്. കോലിയും വിട്ടില്ല , തോൽക്കേണ്ടിയിരുന്ന ടെസ്റ്റിൽ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമായി കോലിയും തകർത്തു.
4.           നാലാം ടെസ്റ്റ് ജനുവരി 6-10 , സിഡ്നി
ക്യാപ്റ്റന്മാരായി കോലിയും സ്മിത്തും നേർക്ക് നേർ.

ഓസ്ട്രേലിയ          572/7        251/6         സ്മിത്ത്       117(228)     71(70)
ഇന്ത്യ                 475/10       257/7         കോലി               147(363)    46(123)

          മത്സരം സമനിലയിൽ കലാശിച്ചു.  ക്യാപ്റ്റന്മാർ രണ്ടു പേരും  ഒന്നാമിന്നിഗ്സിൽ  വിട്ടു കൊടുക്കില്ലെന്ന മട്ടിൽ സെഞ്ച്വറി നേടി. 0-2 നു ഇന്ത്യ പരമ്പരയിൽ പരാജയപ്പെട്ടെങ്കിലും സമീപവും വിദൂരവുമായ ചരിത്രത്തിൽ ഇന്ത്യക്കിത് ജയത്തിനു തുല്യമായ പരാജയമാണിതെന്ന് വിമർശകർ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ കോലി തന്നെയാണു ഇന്ത്യയുടെ വിജയത്തിനു പിന്നിലെ ശക്തി.
          സ്മിത്ത് പരമ്പരയിലെ താരമായപ്പോൾ കോലി പിറകേയുണ്ടായിരുന്നു.

                  മാച്ച്  റൺസ്      ആവറേജ്   ഉയർന്ന സ്കോർ    100
സ്മിത്ത്       4      769           128.16        192                    4
കോലി               4      692           86.5          169                    4

                   അത്ഭുതാവഹമായ സാമ്യം തന്നെ.ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള പരമ്പരകളിൽ വച്ച് ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന താരം എന്ന റെക്കോർഡ് സ്മിത്ത് കൈയടക്കി. 1947-48 കാലത്ത് സാക്ഷാൽ ബ്രാഡ്മാൻ നേടിയ 775 റൺസ് എന്ന റെക്കോർഡ് ആണ് തകർന്നത്.
                   ആസ്ട്രേലിയയിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന ദ്രാവിഡിന്റെ റെക്കോറ്ഡ് (617,2003-2004) കോലി പിഴുതെടുത്തു. മാത്രമല്ല ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന സ്ഥാനം രണ്ട് തവണ നേടിയ ഗവാസ്കറിനൊപ്പാം( 1970-71,1978-79, വെസ്റ്റ് ഇന്റീസ്) കോലി പങ്കിട്ടു.
          ആസ്ട്രേലിയയുടെ 45ആം ക്യാപ്റ്റനായി 24കാരൻ സ്മിത്ത് അവരോധിക്കപ്പെടുമ്പോൾ ഏകദിനത്തിലും ടെസ്റ്റിലും ശതകങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. കോലിയും ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ശതകം നേടിയിരുന്നു. ഏകദിന റ്റി20 മത്സരങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ട രണ്ട് പേരും ടെസ്റ്റ് ക്രിക്കറ്റിനെ സമീപിക്കുന്നതെങ്ങനെയെന്ന് നോക്കാം.

M      In      R      Hs     Avg   Sr     100s  50s
കോലി     33     59     2547 169    46.31 53.08 10     10
സ്മിത്ത്     26     50     2304 192    52.36 54.09 8      10
                               

          അപൂർവമായ സമാനതകളാണ് രണ്ടുപേരും ആവശ്യപ്പെടുന്നത്. 26 ഉം 33 ഉം ടെസ്റ്റുകൾ മാത്രം കളിച്ച രണ്ടു പേർ ഐതിഹാസികമായ രണ്ട് ക്രിക്കറ്റ് രാജ്യങ്ങളുടെ ടെസ്റ്റ് ടീമിന്റെ തലപ്പത്ത്.  ഈ നവനായകന്മാർ റ്റി20 പോലെ പൊരുതാനുറച്ച് പോരിനിറങ്ങുംപ്പോൾ അതിശയങ്ങൾക്ക് കണ്ണും കാതും വിളക്കി വച്ചേ മതിയാകൂ.
·        ഫിറോസ് തടിക്കാട്