I can't ever imagine more wonderful than sharing My life with You

വെള്ളിയാഴ്‌ച, ഫെബ്രുവരി 11

ദന്തഡോക്ടര്‍

രാവിലെ പല്ലുവേദനയ്ക്ക്
ശമനമുണ്ടാകുവാന്‍
ദന്തശുപത്രിയില്‍ പോയപ്പോള്‍
കുത്തിവച്ച കോഴികള്‍ കണക്കെ
ചുറ്റും രോഗികള്‍
മരവിച്ച മോണയും
അറിയാതൊഴുകുന്ന ഉമിനീരും
തുടച്ചു....
ഞാനുള്ളിലേക്ക് നോക്കിയപ്പോള്‍
ഡോക്ടര്‍ പി എസ്സ് സി ക്ക് പഠിക്കുന്നു .

മഴു

 പ്രിയേ
         സര്‍വാതിശായിയായി നിന്‍ സൗന്ദര്യം
         എന്റെ കണ്മുനകളില്‍ നിറയുന്നു .
        കരിയില കസവുള്ള പച്ചപട്ടുടുത്തു
        ചിത്രവര്‍ണ്ണത്തുകിലുകള്‍ ഞൊറിഞ്ഞുടുത്തു
        ഉള്ളില്‍ കുമ്പിളോളം പുണ്യാഹം കരുതി
        അശ്രിതര്ക്കുഅനുഗ്രഹകടാക്ഷങ്ങള്‍ നല്‍കി
        കവികള്‍ക്കനുഭാവമായി, ചിത്രകാരന് ചായപുസ്തകമായി
          ചക്രവര്‍ത്തിക്ക് ആവേശമായി കാമുകര്‍ക്കനുരഗിയായി.
പക്ഷെ ,
        ബഹുവര്‍ണതുന്നലുകള്‍ കൊഴിഞ്ഞു
        മഴുവില്‍ കുരുങ്ങി പട്ടുനൂലിഴകള്‍ തകര്‍ന്നു
        ആത്മസംഖര്‍ഷങ്ങളില്‍ കുഴഞ്ഞു
        ചൂഷണം ചെയ്ത മാറിടങ്ങള്‍ ചുളിഞ്ഞു
എങ്കിലും നിനക്കായി ഞാന്‍
          കവിയായിരുന്നപ്പോള്‍ ഇതിഹാസം രചിച്ചു
         ചക്രവര്‍ത്തിയായിരുന്നപ്പോള്‍ സാമ്രാജ്യം ഭരിച്ചു
          ചിത്രകാരനയിരുന്നപ്പോള്‍ സൂര്യകാന്തിപൂക്കള്‍ വരച്ചു
         കാമുകാനയിരുന്നപ്പോള്‍ ടാജ്മാഹല്‍ നിര്‍മിച്ചു
ഈ വര്‍ത്തമാനത്തില്‍
       സ്നേഹം വിടര്‍ത്തുന്ന ചിലരോടോത്തു നീ
       കൊഞ്ഞിക്കുഴയുമ്പോള്‍
       ഞാന്‍ ക്യാന്‍വാസ് നഷ്ടപ്പെടുന്ന ചിത്രമായി
       അവരോടോപ്പമിരുന്നോട്ടെ .




ഞായറാഴ്‌ച, ഫെബ്രുവരി 6

രോഗശയ്യ

സംസ്കാരങ്ങള്‍ക്കു മുമ്പ്
യഗ്സ്ടീ നദിക്കരയില്‍
അവളുടെ നിര്‍മലസ്നേഹമനുഭവിച്ചു
വളര്‍ന്ന എന്‍ അമ്മയെ നിങ്ങള്‍ കണ്ടെത്തി

പിന്നീടൊരു പ്രയാണം ആയിരുന്നു
തൂവലിന്റെ തുമ്പില്‍ നിറയുന്ന മഷിയിലൂടെ
അക്ഷരങ്ങളെ പ്രസവിച്ചപ്പോള്‍
ജന്മത്തിന്റെ സുകൃതം ഞാനനുഭവിച്ചു

പിന്നീട് പേനയുടെ മുഖമമര്‍ന്നു
എത്ര രാപകലുകള്‍
എത്ര രൂപനാമങ്ങളില്‍
പരന്നതും നേര്‍ത്തതുമായി
മഴവില്‍ നിറങ്ങളായ്‌
അക്ഷരങ്ങളുടെ കാമുകന്മാരും അവരുടെ
കാമുകിമാരുമായി നടത്തിയ നീണ്ട സല്ലാപങ്ങള്‍

അക്ഷരപ്പിച്ച നടത്തുന്ന കിടാവിന്റെ
കടിച്ചുരിഞ്ഞ പെന്‍സിലിന്റെ കടാക്ഷവും
തെറ്റ് പൊറുത്തു കൊടുക്കുന്ന ശീലവും 
ഉമിനീരില്‍ നനച്ചുള്ള ക്ഷോഭവും
എന്നിലെ മാതൃ ഹൃദയത്തെ നനച്ചു
കൊഞ്ഞയായ് അവളുടെ വായന കേള്‍ക്കാന്‍
എഴുത്തിനായ്
വെള്ളയും വരകളുമുള്ള രൂപങ്ങളില്‍
ഞാന്‍ പുനര്‍ജനിച്ചു

ഇന്നീ വാര്‍ധക്യത്തില്‍
പ്രിന്ററിന്റെ ചുറ്റിക പ്രഹരത്തിലും
ലേസര്‍ രശ്മികളുടെ സ്കാനിങ്ങിലും
വഴങ്ങി
ഈ രോഗശയ്യയില്‍ കിടക്കുമ്പോള്‍

ആരെങ്കിലുമൊന്നു പാരായണം
ചെയ്തെങ്കില്‍
ടെക്സ്റ്റ്‌ മെസ്സജുകളുടെയും ക്രെഡിറ്റ്‌
കാര്‍ഡുകളുടെയും ലോകത്തുനിന്ന്
വേദന മറന്നു ഞാനങ്ങു പുറപ്പെട്ടേനെ.